വിദേശത്തേക്ക് വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ പ്രതിയെ റിമാൻഡ് ചെയ്തു.

മാള: അഷ്ടമിച്ചിറ പാലക്കാടൻ വീട്ടിൽ ഹരിദാസൻ എന്ന ആളുടെ മകന് ജോർജ്ജിയായിലേക്ക് ജോലിക്ക് വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2024 സെപ്റ്റംബർ 30 തിയ്യതി മുതൽ 2024 നവമ്പർ 25 വരെയുള്ള കാലയളവിൽ 4,93,500/_ രൂപ പല കാലങ്ങളിലായി പ്രതിയായ മാടക്കത്തറ പാണ്ടിപറമ്പിൽ സുഖനഗർ സ്വദേശി ഷാൻ എന്ന ഷെനീർ എന്ന ആളുടെ അക്കൗണ്ടിലേക്ക് ഹരിദാസ് അയച്ചു കൊടുത്തു. എന്നാൽ വിസ നൽകിയില്ല. ഹരിദാസിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ മാള എസ്ഐ മുഹമ്മദ് ബാഷി, എഎസ്ഐ ഷീജ എന്നിവർ ചേർന്ന് ഷെനീറിനെ (39 )അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ തട്ടിപ്പ് കേസ്സുണ്ടെന്ന് പോലീസ് അറിയിച്ചു.