വീടിനുനേർക്ക് ഒരാഴ്ചയായി കല്ലും പണവും എറിയുന്നു

വീടിനുനേർക്ക് ഒരാഴ്ചയായി കല്ലും പണവും എറിയുന്നു

കഴിഞ്ഞ ഒരാഴ്ചയായി കടയ്ക്കല്‍ ആനപ്പാറ മണിയന്മുക്കില്‍ ഗോവിന്ദമംഗലം റോഡില്‍ കിഴക്കേവിള രാജേഷിന്റെ വീട്ടിലേക്ക് കല്ലും പണവും എറിയുന്നു.

പൊലീസ് എത്തി പരിശോധിച്ചിട്ടും ആരാണ് എറിയുന്നതെന്നു കണ്ടെത്താനായില്ല. ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുള്ളപ്പോഴും വീടിനു മുകളിലെ ആസ്ബറ്റോസ് ഷീറ്റില്‍ കല്ലുകള്‍ വന്നു വീണു. പക്ഷേ ആരെയും കണ്ടെത്താനായില്ല.

രാജേഷ് മൂന്നു മാസം മുൻപു വിദേശത്തു ജോലി തേടി പോയിരുന്നു. ഭാര്യ പ്രസീദയും മക്കളുമാണു വീട്ടില്‍ താമസം. പ്രസീദയുടെ അച്ഛൻ പുഷ്‌കരനും അമ്മയും ഒപ്പമുണ്ട്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയശേഷവും കല്ലേറും നാണയമേറും തുടരുകയാണ്.

രണ്ടു ദിവസത്തെ കല്ലേറിനൊടുവില്‍ കിട്ടിയത് 8900 രൂപ! കിട്ടിയ തുക കയ്യോടെ പൊലീസിനെ വീട്ടുകാര്‍ ഏല്‍പ്പിച്ചെങ്കിലും കല്ലേറും പണമേറും കാരണം ഭീതിയിലുമായി.