സ്ത്രീ സുരക്ഷ ശക്തപ്പെടുത്തി കൊച്ചി സിറ്റി പോലീസ്.

സ്ത്രീ സുരക്ഷ ശക്തപ്പെടുത്തി കൊച്ചി സിറ്റി പോലീസ്.

 

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ എ അക്ബറിന്റെ പ്രത്യേക നിർദ്ദേശപ്രകാരം സർവീസ് ബസുകളിലും ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റാന്റുകളിലും ഇനി മുതൽ കൊച്ചി സിറ്റി വനിത സെൽ ഇൻസ്പെക്ടറുടെയും വനിതാ സ്റ്റേഷൻ സബ് ഇൻസ്പെക്ടറുടെയും നേതൃത്വത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെ യൂണിഫോമിലും മഫ്തിയിലും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുളളതാണ്.

 

സ്വകാര്യ ബസുകളിൽ പരിശോധനയ്ക്ക് നിയോഗിച്ചിട്ടുളള വനിത പോലിസ് ഉദ്യോഗസ്ഥർ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ ഉടനടി നടപടി എടുക്കുന്നതിനും അവർ പൊതു ഇടങ്ങളിൽ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഉടനടി പരിഹാരം കാണുവാനും ഇതുവഴി സാധിക്കുന്നതാണ്.

 

പാർക്ക്, ബീച്ച് , ബസ്റ്റോപ്പുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം ഡ്യൂട്ടിക്കായി നിയോഗിക്കുന്നതായിരിക്കും കൂടാതെ വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന ഇടങ്ങളിൽ പിങ്ക് പോലീസ് പെട്രോളിങ് ഉണ്ടായിരിക്കുന്നതാണ്.

സ്കൂൾ. കോളേജ്, വിദ്യാർത്ഥികളുടെ സുരക്ഷയുടെ ഭാഗമായി സ്കളും കോളേജും ആരംഭിക്കുന്ന സമയത്തും അവസാനിക്കുന്ന സമയത്തും വിദ്യാലയങ്ങളുടെ പരിസരത്ത് പോലീസ് സാന്നിധ്യം ഉറപ്പാക്കും. വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി പ്രത്യേക പരിശോധന നടത്തുന്നതായിരിക്കും.

 

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ പ്രവർത്തിക്കുന്ന കടകളിൽ ഇവിടെ ലഹരിപദാർത്ഥങ്ങൾ വിൽക്കുന്നതല്ല എന്ന ബോർഡ് സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുള്ളതാണ്.

 

മറൈൻഡ്രൈവിൽ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയുടെ ഭാഗമായി പോലിസ് ഉദ്യോഗസ്ഥരെ ഫുട്ട് പെട്രോളിങ്ങിനായി നിയോഗിക്കുകയും കുറ്റകൃത്യങ്ങൾ തടയുന്നതിനായി ക്യാമറാ നിരീക്ഷണം ശക്തി പെടുത്തുമെന്നും കമ്മീഷ്ണർ അറിയിച്ചു

 

ബസുകളുടെ മത്സര ഓട്ടം തടയുന്നതിന്റെ ഭാഗമായി സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ ഇന്റർസെപ്റ്റർ വാഹനങ്ങൾ ഉപയോഗിച്ച് അമിതവേഗതയിൽ ഓടുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും

സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലും അക്രമങ്ങളിലും ഏർപ്പെടുന്നവരെ ശക്തമായി നേരിടുമെന്നും ഇതിന്റെ ഭാഗമായി സാമൂഹ്യവിരുദ്ധർക്ക് എതിരെ വരും ദിവസങ്ങളിൽ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.