ആനക്കൊമ്പ് കേസിൽ സര്‍ക്കാരിനും നടൻ മോഹന്‍ലാലിനും തിരിച്ചടി.

ആനക്കൊമ്പ് കേസിൽ സര്‍ക്കാരിനും നടൻ മോഹന്‍ലാലിനും തിരിച്ചടി.

കേസില്‍ മോഹന്‍ലാല്‍ വിചാരണ നേരിടണം.

 

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി.പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് തള്ളി ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചത്.

സര്‍ക്കാരിന്റെ നടപടിയില്‍ പൊതുതാത്പര്യം ഇല്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

പ്രത്യേക നിയമത്തിനുകീഴില്‍ വരുന്ന കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഒരു വ്യക്തിക്ക് വേണ്ടി സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ ആകില്ലെന്നും കോടതി നിരീക്ഷിച്ചു.

മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് രണ്ടു ജോഡി ആനകൊമ്പും ആന കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും കണ്ടെത്തിയത്. ആദായ നികുതി വകുപ്പ് വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് കേസ് എടുക്കുകയായിരുന്നു.

ആനക്കൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നാണ് മോഹൻലാലിന്റെ വാദം.