സഹോദരനെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് പരുക്കേൽപ്പിച്ച പ്രതി റിമാന്റിലേക്ക്

സഹോദരനെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് പരുക്കേൽപ്പിച്ച പ്രതി റിമാന്റിലേക്ക്

മണ്ണുത്തി :വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ തളിക്കുളത്തി നടുത്തുള്ള പെട്രോൾ പമ്പിൻ്റെ സമീപം വച്ച് മണ്ണുത്തി, പറവട്ടാനി വെള്ളറ വീട്ടിൽ റിക്നോവ് (35) എന്നയാളെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച സഹോദരൻ മണ്ണുത്തി, പറവട്ടാനി വെള്ളറ വീട്ടിൽ റിഷ്ക്കോവിനെ (34) വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു .റിക്നോവും അനിയൻ റിഷ്ക്കോവും ഇവരുടെ സുഹൃത്തുക്കളും കൂടി ഓട്ടോറിക്ഷയിൽ 28.05.2025 തിയ്യതി 13.30 മണിയോടെ പറവട്ടാനിയിൽ നിന്നും നാട്ടിക ബീച്ചിലേക്ക് പോകുന്ന വഴി തളിക്കുളം അശോക പെട്രോൾ പമ്പിൻ്റെ സമീപം വെച്ച് പ്രതി റിഷ് കോവ് മുൻ വൈരാഗ്യം വെച്ച് മദ്യലഹരിയിൽ ഓരോ കാര്യങ്ങൾ പറഞ്ഞ് റിക്നോവുമായി വാക്ക് തർക്കമുണ്ടാവുകയും ഓട്ടോറിക്ഷ നിർത്തി ഓട്ടോറിക്ഷയിൽ നിന്നും പുറത്ത് ഇറങ്ങുകയും തുടർന്ന് റിഷ്ക്കോവ് റിക്നോവിനെ ഉന്തി റോഡിലേക്ക് തള്ളിയിടുകയും റോഡിൻ്റെ വശത്ത് കിടന്നിരുന്ന ഒരു കരിങ്കല്ല് കഷ്ണം എടുത്ത് റിക്നോവിൻ്റെ തലക്ക് അടിച്ച് ആക്രമിച്ച കാര്യത്തിന് റിഷ്ക്കോവിനെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. റിഷ്കോവ് മണ്ണുത്തി സ്റ്റേഷൻ റൗഡിയാണ്. റിഷ്കോവിനെതിരെ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ 2015,2024 വർഷങ്ങളിൽ ഓരോ വധശ്രമകേസുകൾ അടക്കം മൂന്ന് ക്രിമിനൽ കേസുകളുണ്ട്. വാടാനപ്പിള്ളി ഇൻസ്പെക്ടർ ഷൈജു എൻ ബിസബ് ഇൻസ്പെക്ടർ ഷാഫി യൂസഫ് സീനിയർ സിവിൽ പോലീസ് ഓഫീസർ ഫിറോസ് സിവിൽ പോലീസ് ഓഫീസർ ഉണ്ണിമോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related Post