ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി വീണ്ടും കോടതിയിൽ

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള  ഹർജി വീണ്ടും  കോടതിയിൽ

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജി കഴിഞ്ഞ ദിവസം കോടതി ഫയലില്‍ സ്വീകരിച്ച് മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി.എന്‍ മഹേഷുള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

നറുക്കെടുപ്പില്‍ രണ്ട് പേപ്പറുകള്‍ മാത്രം ചുരുട്ടിയിടാതെ മടക്കിയിട്ടത് മനപ്പൂര്‍വ്വമായിരിക്കില്ല എങ്കിലും അക്കാര്യം വസ്തുതയാണെന്നും കഴിഞ്ഞ തവണ ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിട്ടുണ്ട്.

നറുക്കെടുപ്പിന്റെ സി.സി ടിവി ദൃശ്യങ്ങളും ചാനല്‍ ദൃശ്യങ്ങളും ഹൈക്കോടതി പരിശോധിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. മേല്‍ശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായല്ല നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

നറുക്കെടുപ്പില്‍ കൃത്രിമത്വം കാട്ടിയെന്നാണ് ആക്ഷേപം. മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മഹേഷിന്റെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് പുതിയ ആളെ തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം