തൊണ്ടിമുതൽ കേസ്, മന്ത്രി ആന്റണി രാജുവിന്‍റെ ഹര്‍ജി നവംബര്‍ ഏഴിലേക്ക് മാറ്റി.

തൊണ്ടിമുതൽ കേസ്, മന്ത്രി ആന്റണി രാജുവിന്‍റെ ഹര്‍ജി നവംബര്‍ ഏഴിലേക്ക് മാറ്റി.

കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.എതിർ കക്ഷികൾക്ക് മറുപടി നൽകാനാണ് സമയം നൽകിയത്.

50 ഓളം തൊണ്ടി മുതലുകളിൽ ഒന്നിൽ മാത്രമാണ് ആരോപണമെന്നാണ് ആന്‍റണി രാജുവിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.നേരത്തെ തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ സുപ്രീം കോടതി നൽകിയിരുന്നു.

33 വര്‍ഷത്തിനുശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹര്‍ജിക്കാരനായ ഗതാഗത മന്ത്രി ആന്‍റണി രാജു എതിര്‍ത്തിരുന്നു. ഇത് മാനസിക വിഷമം ഉണ്ടാക്കുന്നതായും അതിനാല്‍ കേസിന്‍റെ നടപടികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.