വൈക്കത്തെ തീയറ്റർ സമുച്ചയത്തിന്റെ ഒന്നാം നിലയുടെ നിർമാണം പൂർത്തിയായി

വൈക്കത്തെ തീയറ്റർ സമുച്ചയത്തിന്റെ ഒന്നാം നിലയുടെ നിർമാണം പൂർത്തിയായി

 

നഗരസഭാ പരിധിയിൽ നിർമിക്കുന്നതിനു വിഭാവനം ചെയ്ത മൾട്ടിപ്ലക്സ് തീയറ്ററിന്റെ ഒന്നാം നിലയുടെ നിർമാണം പൂർത്തിയായി.

കിഫ്ബിയിൽനിന്ന് അനുദിച്ച 14.71 കോടി രൂപ വിനിയോഗിച്ചു വൈക്കം കിഴക്കേനട കിളിയാട്ടുനടയിൽ നഗരസഭ ഫയർ സ്റ്റേഷനു സമീപത്ത് നഗരസഭ വിട്ടുനൽകിയ 60 സെന്റ് സ്ഥലത്താണ് തീയേറ്റർ നിർമാണം കഴിഞ്ഞ ഫെബ്രുവരി 10ന് ആരംഭിച്ചത്.

തീയറ്റർ സമുച്ചയത്തിന് 20,000 സ്ക്വയർ ഫീറ്റാണ് വിസ്തൃതി. അടുത്ത വർഷം ഫെബ്രുവരി ഒൻപതിനു തീയറ്ററിന്റെ നിർമാണം പൂർത്തിയാക്കുമെന്നാണ് കരാർ.

കേരള ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ പണിയുന്ന തീയറ്റർ സമുച്ചയത്തിന്റെ അവസാന നടപടി ക്രമങ്ങൾ വിലയിരുത്താൻ കെഎഫ്ഡിസി ചെയർമാനും പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി എൻ. കരുൺ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ ഇതിനകം പല തവണ സ്ഥലം സന്ദർശിച്ചു.

പുതിയ തീയറ്റർ സമുച്ചയത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടു തീയറ്ററുകളുണ്ടാകും. സമൂഹത്തിന്റെ തീയറ്റർ സങ്കൽപത്തിൽ മാറ്റം വന്നതിനാൽ ഷോപ്പിംഗിനും ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമൊക്കെ പര്യാപ്തമായ ഇടമായി തീയറ്ററിനെ മാറ്റാനാണ് കെഎഫ്ഡിസി അധികൃതരുടെ തീരുമാനം. തിയറ്ററിനോടനുബന്ധിച്ചു പ്രധാന നിരത്തുമായി ബന്ധപ്പെട്ട് 12 മീറ്റർ വീതിയിൽ റോഡും വാഹന പാർക്കിംഗിനായി സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്.